ഹോട്ട്‌സ്‌പോട്ടില്‍ നൂറിലധികം പേരുടെ യോഗം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ

മധ്യപ്രദേശിലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധയുണ്ടായ ഇടമാണ് ഇന്‍ഡോര്‍.

Update: 2020-05-08 10:23 GMT

ഇന്‍ഡോര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഹോട്ട്‌സ്‌പോട്ടില്‍ യോഗം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗീയ. ബുധനാഴ്ച ഇന്‍ഡോറിലെ പത്‌നിപുര പ്രദേശത്താണ് ബിജെപി പ്രവര്‍ത്തകരുടെ യോഗം എംഎല്‍എ വിളിച്ചുചേര്‍ത്തത്. മധ്യപ്രദേശിലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധയുണ്ടായ ഇടമാണ് ഇന്‍ഡോര്‍.

യോഗത്തില്‍ നൂറിലധികം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തതായി വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. യോഗത്തില്‍ പങ്കെടുത്ത ഒരു വാര്‍ഡിലെ അഞ്ച് പ്രവര്‍ത്തകരുടേയും പക്കല്‍ നിയമവിധേയമായയാത്രാപാസുകളും ഉണ്ടായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ റേഷന്‍ വിതരണത്തെക്കുറിച്ച് സംസാരിക്കാനാണ് യോഗം വിളിച്ചതെന്ന് എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍ഡോറില്‍ ഇതുവരെ 1727 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 86 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News