ബാബരി: കോടതി വിധിയോട് ജനാധിപത്യപരമായി വിയോജിക്കുന്നു-മഅ്ദനി

പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടിവന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം

Update: 2019-11-09 11:02 GMT

ബെംഗളൂരു: ബാബരി മസ്ജിദ് കാര്യത്തില്‍ സുപ്രിംകോടതി വിധി വേദനാജനകമാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. ജനാധിപത്യത്തിലെ അവകാശം ഉപയോഗപെടുത്തി കോടതി വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും തകര്‍ക്കപ്പെട്ട മസ്ജിദ് ക്ഷേത്രം തകര്‍ത്താണ് നിര്‍മിക്കപ്പെട്ടതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സമ്മതിക്കുമ്പോള്‍ തന്നെ, ഭൂമിയുടെ ഒന്നടങ്കം ഉടമാവകാശം മറുവിഭാഗത്തിന് നല്‍കിയതിലെ യുക്തി മതേതര മനസ്സുകള്‍ക്ക് ബോധ്യമാവാന്‍ ബുദ്ധിമുട്ടുള്ളതാണ്. പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടിവന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. ഒരു തരത്തിലുള്ള പ്രേകോപനത്തിനും വശംവദരാവാതെ നാട്ടില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും അബ്ദുന്നാസിര്‍ മഅ്ദനി അഭ്യര്‍ഥിച്ചു.



Tags:    

Similar News