അസദുദ്ദീൻ ഉവൈസി ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി: ആർഎസ്എസ് നേതാവ്
ആർഎസ്‌എസിന്റെ ദേശസ്നേഹം ലോകത്ത് പ്രസിദ്ധമാണെന്നും അത് ഗാന്ധിയുടേതാണെന്നും മുതിർന്ന ആർഎസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാർ എഎൻഐയോട് പറഞ്ഞു.
ന്യൂഡൽഹി: എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി വഴിതെറ്റിയവനെന്ന് ആർഎസ്എസ് നേതാവ്. ആർഎസ്എസിന്റേയും ഗാന്ധിയുടേയും ദേശസ്നേഹത്തെ തമ്മിൽ വേർതിരിക്കുന്നയാൾ ഇന്ത്യക്കാരനോ യഥാർത്ഥ മുസ് ലിമോ ആയിരിക്കില്ലെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ഗാന്ധിയുടെ രാജ്യസ്‌നേഹവും ആർഎസ്‌എസിന്റെ വഞ്ചനയും സമൂഹം തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ വിമർശിച്ച് ഉവൈസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ജനസംഖ്യാ നയം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ മോഹൻ ഭഗവതിന്റെ അഭിപ്രായങ്ങളേയും അദ്ദേഹം വിമർശിച്ചു.
ആർഎസ്‌എസിന്റെ ദേശസ്നേഹം ലോകത്ത് പ്രസിദ്ധമാണെന്നും അത് ഗാന്ധിയുടേതാണെന്നും മുതിർന്ന ആർഎസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാർ എഎൻഐയോട് പറഞ്ഞു.
ആർഎസ്എസിന്റെയും ഗാന്ധിയുടെയും ദേശസ്നേഹം തമ്മിൽ വേർതിരിക്കുന്ന ഒരാൾക്ക് ഒരു ഇന്ത്യക്കാരനോ യഥാർത്ഥ മുസ് ലിമോ ആകാൻ കഴിയില്ല. തീർച്ചയായും അദ്ദേഹം വഴിതെറ്റിയ വ്യക്തിയാണ്. ഉവൈസിയുടെ പ്രസ്താവനകൾ അദ്ദേഹം വഴിതെറ്റിയെന്ന് കാണിക്കുന്നുവെന്ന് കുമാർ പറഞ്ഞു.
അദ്ദേഹത്തെ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയെന്ന് വിശേഷിപ്പിച്ച കുമാർ ഉവൈസി രാഷ്ട്രത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. രാഷ്ട്രത്തെ സമന്വയിപ്പിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് അദ്ദേഹം രാജ്യത്തിന് എതിരാണെന്നാണെന്ന് കുമാർ പറഞ്ഞു.