റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവാല്‍നി ജയിലില്‍ മരണപ്പെട്ടു

Update: 2024-02-16 14:32 GMT

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവാല്‍നി ജയിലില്‍ മരണപ്പെട്ടു. നടക്കാന്‍ പോയ നവല്‍നിക്ക് ബോധം നഷ്ടപ്പെടുകയും ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്നും റഷ്യന്‍ ഫെഡറല്‍ പെനിറ്റന്‍ഷ്യറി സര്‍വീസ് അറിയിച്ചു. മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അന്വേഷണ സമിതി അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് നവല്‍നിയുടെ പ്രസ് സെക്രട്ടറി കിര യര്‍മിഷ് പറഞ്ഞു. നവാല്‍നിയുടെ മരണവിവരം പ്രസിഡന്റ് വഌഡിമിര്‍ പുടിനെ അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ നേതാവായ 47 കാരനായ നവല്‍നി, വഌഡിമിര്‍ പുടിന്റെ റഷ്യയിലെ അഴിമതിയെ വിമര്‍ശിച്ചതോടെ വന്‍ പിന്തുണ ലഭിച്ചു. തന്റെ ചാനലില്‍ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ ദശലക്ഷക്കണക്കിന് പേര്‍ കാണുകയും പതിനായിരക്കണക്കിന് റഷ്യക്കാരെ തെരുവിലിറക്കുകയും ചെയ്തിരുന്നു.

    ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങിയ ശേഷം 2021 ന്റെ തുടക്കത്തില്‍ അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ സോവിയറ്റ് കാലഘട്ടത്തിലെ നാഡി ഏജന്റായ നോവിചോക്കിനൊപ്പം മാരകമായ വിഷബാധയേറ്റെങ്കിലും സുഖം പ്രാപിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം അദ്ദേഹത്തെ വടക്കന്‍ സൈബീരിയയിലെ റഷ്യയിലെ യമാലോനെനെറ്റ്‌സ് മേഖലയിലെ വിദൂര ആര്‍ട്ടിക് ജയില്‍ കോളനിയിലേക്ക് മാറ്റി.

Tags:    

Similar News