എഐഎംഐഎം യുവനേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

വ്യാഴാഴ്ച ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ മൈലാര്‍ദേവ് പള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള വട്ടപ്പള്ളിയിലെ തിരക്കേറിയ റോഡിലാണ് സംഭവം. അസദുദ്ദീന്‍ ഉവൈസിയുടെ ശക്തികേന്ദ്രമെന്ന് എന്നറിയപ്പെടുന്ന പ്രദേശത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

Update: 2021-04-01 14:28 GMT

ഹൈദരാബാദ്: അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) യുവനേതാവ് ആസാദ് ഖാ (40) നെ ഹൈദരാബാദില്‍ നടുറോഡില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ മൈലാര്‍ദേവ് പള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള വട്ടപ്പള്ളിയിലെ തിരക്കേറിയ റോഡിലാണ് സംഭവം. അസദുദ്ദീന്‍ ഉവൈസിയുടെ ശക്തികേന്ദ്രമെന്ന് എന്നറിയപ്പെടുന്ന പ്രദേശത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

ആക്രമണം നടത്തിയതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക എഐഐഎം നേതാവായ ആസാദ് ഖാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും എതിരാളികളാവാം കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നതെന്നുമാണ് പോലിസിന്റെ വാദം. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിക്കുകയും കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലിസുകാര്‍ പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആസാദ് ഖാനെ ആക്രമികള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശാസ്ത്രിപുരം റോഡിലെ ഒരു പബ്ലിക് ഹാളിന് സമീപം ഒരുകൂട്ടം അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധങ്ങളുഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വഴിയാത്രക്കാര്‍ ഉസ്മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുമ്പ് ആസാദ് ഖാനെ കൊലപാതകക്കേസില്‍ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പോലിസ് പറയുന്നു.

Tags:    

Similar News