ബീഫ് കൊണ്ട് പോയെന്ന് ആരോപിച്ച് 12 വയസ്സുകാരന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം

Update: 2022-07-14 07:10 GMT

കുടക്: ബീഫ് കടത്തിയെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘം 12 വയസ്സുകാരനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. ജൂലൈ 11ന് കര്‍ണാടകയിലെ കുടക് മദാപുരയ്ക്ക് സമീപമാണ് സംഭവം.

അമ്മൂമ്മയുടെ വീട്ടിലേക്ക് രണ്ട് കിലോ ആട്ടിറച്ചിയുമായി പോകുന്നതിനിടെ ഹിന്ദുത്വ സംഘം ബസ് തടഞ്ഞ് നിര്‍ത്തി കുട്ടിയെ വലിച്ചിറക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

Tags:    

Similar News