യുപിയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലംഗ സംഘം അറസ്റ്റില്‍

ബലിയ ജില്ലയിലെ റാസ്ദ എന്ന സ്ഥലത്തുവെച്ചാണ് നാലംഗംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം.

Update: 2020-08-06 07:52 GMT

ബലിയ: ഉത്തര്‍പ്രദേശില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബലിയ ജില്ലയിലെ റാസ്ദ എന്ന സ്ഥലത്തുവെച്ചാണ് നാലംഗംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. 17 വയസുള്ള പെണ്‍കുട്ടി വീട്ടില്‍ നിന്നും മുത്തശ്ശിയെ കാണുന്നതിനാണ് റാസ്ദ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്. ഇവിടെ വച്ച് നാലംഗസംഘം പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു.

വണ്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. അക്രമികള്‍ 25നും 35നും ഇടയിലുള്ളവരാണെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് വിവരം പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് നാലംഗസംഘത്തെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലിസ് പറഞ്ഞു.


Tags:    

Similar News