എറണാകുളത്ത് തോപ്പും പടിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

കലൂരിലെ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം ചെല്ലാനത്തെ സര്‍ക്കാരിന്റെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ തോപ്പുംപടിയില്‍ ജംങ്ഷനു സമീപം വെച്ചാണ് ഒരു ബിജെ പി പ്രവര്‍ത്തകന്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപത്തേയ്ക്ക് ചാടി വീണത്.

Update: 2022-06-11 11:52 GMT

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ഭയന്ന് ഒരുക്കിയ കനത്ത പോലിസ് സുരക്ഷയ്ക്ക് നടുവിലും മുഖ്യമന്ത്രി നേരെ കരിങ്കൊടി പ്രതിഷേധം.കലൂരിലെ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം ചെല്ലാനത്തെ സര്‍ക്കാരിന്റെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ തോപ്പുംപടിയില്‍ ജംങ്ഷനു സമീപം വെച്ചാണ് ബിജെ പി പ്രവര്‍ത്തകന്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപത്തേയ്ക്ക് ചാടി വീണത്.

ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നു പോലിസ് ഇ്‌യാളെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി.സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സംവിധാനമാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലിസ് വ്യുഹമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത്.കലൂരില്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാനെത്തുന്നതിനു മുമ്പായി ഇവിടെ കറത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞിരുന്നു.തുടര്‍ന്ന് ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ഇവരെ പോലിസ് ബലമായി കസ്റ്റഡിയിലെടുത്തിരുന്നു.