ജോക്കോവിച്ചും വീണു; അല്‍കാരസിന്റെ അടുത്ത എതിരാളി അലക്‌സാണ്ടര്‍ സെവരവ്

വനിതകളുടെ ഫൈനലില്‍ ജെസ്സിക്കാ പെഗുലയെ വീഴ്ത്തി ടുണീഷ്യയുടെ ഓന്‍ ജാബ്യുര്‍ കിരീടം നേടി.

Update: 2022-05-08 08:01 GMT


മാഡ്രിഡ്: മാഡ്രിഡ് ഓപ്പണില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച ടീനേജ് താരം കാര്‍ലോസ് അല്‍കാരസ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിനെയും വീഴ്ത്തി. മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 19 കാരനായ അല്‍കാരസ് ജോക്കോവിച്ചിനെ മറികടന്നത്. അല്‍കാരസിന്റെ ഫൈനലിലെ എതിരാളി ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെവരവ് ആണ്. മറ്റൊരു സെമിയില്‍ സ്റ്റെഫാനോസ് തസ്തിപാസിനെ മറികടന്നാണ് സെവരവ് ഫൈനലില്‍ പ്രവേശിച്ചത്.


 വനിതകളുടെ ഫൈനലില്‍ ജെസ്സിക്കാ പെഗുലയെ വീഴ്ത്തി ടുണീഷ്യയുടെ ഓന്‍ ജാബ്യുര്‍ കിരീടം നേടി.




Tags:    

Similar News