ലോകകപ്പ്; നാലടിച്ച് ക്രൊയേഷ്യ കാനഡയെ തകര്‍ത്തു

ജയത്തോടെ ഗ്രൂപ്പില്‍ ക്രൊയേഷ്യ ഒന്നാം സ്ഥാനത്തെത്തി.

Update: 2022-11-27 18:09 GMT


ദോഹ: ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്ത് നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ.ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ 4-1ന് ക്രൊയേഷ്യ കാനഡയെ പരാജയപ്പെടുത്തി. രണ്ടാം മിനിറ്റില്‍ കാനഡ അല്‍ഫോണ്‍സോ ഡേവിസിലൂടെ ലീഡെടുത്തിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും കാനഡ മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ കിട്ടിയ മികച്ച അവസരങ്ങള്‍ ക്രൊയേഷ്യ ഗോളാക്കി മാറ്റുകയായിരുന്നു. ആേ്രന്ദ ക്രാമറിച്ച് ക്രൊയേഷ്യയ്ക്കായി ഇരട്ട ഗോള്‍ നേടി. 36, 70 മിനിറ്റുകളിലായിരുന്നു ക്രാമറിച്ചിന്റെ ഗോളുകള്‍. 44ാം മിനിറ്റില്‍ മാര്‍ക്കോ ലിവാജയാണ് ക്രൊയേഷ്യയുടെ മറ്റൊരു ഗോള്‍ നേടിയത്. നാലാം ഗോള്‍ ഇഞ്ചുറി ടൈമില്‍ ലൊവറോ മാജേറയുടെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പില്‍ ക്രൊയേഷ്യ ഒന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യയുടെ രണ്ട് ഗോളുകള്‍ ഓഫ്‌സൈഡും വിധിച്ചിരുന്നു.


 






Tags:    

Similar News