കോപ്പാ അമേരിക്കയില്‍ കാനറികള്‍ പെറുവിനെ തകര്‍ത്തു

മറ്റൊരു മല്‍സരത്തില്‍ കരുത്തരായ കൊളംബിയയെ വെനസ്വേല ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

Update: 2021-06-18 05:03 GMT

റിയോ ഡി ജെനീറോ: കോപ്പാ അമേരിക്കയിലെ മഞ്ഞപ്പടയുടെ തകര്‍പ്പന്‍ ഫോം തുടരുന്നു.ഇന്ന് പെറുവിനെതിരേ 4-0ത്തിന്റെ ജയമാണ് ബ്രസീല്‍ നേടിയത്. മല്‍സരത്തിലുട നീളം നെയ്മര്‍ വന്‍ ഫോമിലായിരുന്നു. ചാംപ്യന്‍മാരുടെ ആദ്യ ഗോള്‍ ഗബ്രിയേല്‍ ജീസുസിന്റെ അസിസ്റ്റില്‍ നിന്ന് അലക്‌സ് സാന്‍ഡ്രോയുടെ വകയായിരുന്നു. സാന്‍ഡ്രോയുടെ ദേശീയ ടീമിനായുള്ള ആദ്യ ഗോളാണ്. ഗോള്‍ നേടിയെങ്കില്‍ പന്തടക്കവും അവസരങ്ങള്‍ പെറു തങ്ങള്‍ക്കനുകൂലമായി സൃഷ്ടിച്ചിരുന്നു.


രണ്ടാം പകുതിയിലാണ് ബ്രസീല്‍ മല്‍സരത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചുവന്നത്. 68ാം മിനിറ്റില്‍ ഫ്രഡിന്റെ അസിസ്റ്റില്‍ നിന്ന് നെയ്മറാണ് അവരുടെ രണ്ടാം ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ എവര്‍ട്ടണ്‍ റിബേറോ മഞ്ഞപ്പടയുടെ മൂന്നാം ഗോള്‍ നേടി. നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. നാലാം ഗോള്‍ ഇഞ്ചുറി ടൈമില്‍ റിച്ചാര്‍ലിസണ്‍ന്റെ വകയായിരുന്നു. മികച്ച അവസരങ്ങള്‍ ഒരുക്കിയെങ്കിലും നല്ല ഫിനിഷറുടെ അഭാവം പെറുവിന് തിരിച്ചടിയാവുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ കൊളംബിയയെ വെനസ്വേല ഗോള്‍ രഹിത സമനിലയില്‍ തളച്ചു.




Tags:    

Similar News