ലോകകപ്പ്; സെമിയോടടുത്ത് ഓസിസ്; വാര്‍ണര്‍(89)

ഗ്രൂപ്പില്‍ ഒരു ജയം മാത്രമായി ചാംപ്യന്‍മാര്‍ മടങ്ങി.

Update: 2021-11-06 17:39 GMT

ദുബയ്: ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് മറികടന്ന് ഓസ്‌ട്രേലിയ.ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ 157 റണ്‍സ് ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16.2 ഓവറില്‍ ഓസിസ് പിന്‍തുടര്‍ന്നു (161). ഡേവിഡ് വാര്‍ണര്‍ (89), മിച്ചല്‍ മാര്‍ഷ് (53) എന്നിവരാണ് ഓസിസിന് അനായാസം ജയം നല്‍കിയത്. ടോസ് ലഭിച്ച ഓസിസ് വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. പൊള്ളാഡാണ് (44) കരീബിയന്‍സിന്റെ ടോപ് സ്‌കോറര്‍. ലെവിസ് (29), ഹെറ്റ്‌മെയര്‍ (27) എന്നിവരും വിന്‍ഡീസിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.നാല് വിക്കറ്റെടുത്ത ഹേസല്‍വുഡാണ് വെസ്റ്റ്ഇന്‍ഡീസിനെ പിടിച്ചുനിര്‍ത്തിയത്. ഗ്രൂപ്പില്‍ ഒരു ജയം മാത്രമായി ചാംപ്യന്‍മാര്‍ മടങ്ങി. ജയത്തോടെ ഓസിസ് ഗ്രൂപ്പില്‍ രണ്ടാമതെത്തി.




Tags:    

Similar News