ഐപിഎല്‍ ഉടമ മുഖത്തടിച്ചു; വിവാദ വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍

ഐപിഎല്ലിന്റെ പ്രഥമ സീസണിലാണ് വിവാദ സംഭവം.

Update: 2022-08-13 17:56 GMT


വില്ലിങ്ടണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ ഉടമ മുഖത്തടിച്ചതായി മുന്‍ ന്യുസിലന്റ് ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍. അടുത്തിടെ വിരമിച്ച ടെയ്‌ലറുടെ ആത്മകഥയിലാണ് വിവാദ പരാമര്‍ശം. ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥ അടുത്ത ആഴ്ചയാണ് പുറത്തിറങ്ങുക. ഐപിഎല്ലിന്റെ പ്രഥമ സീസണിലാണ് വിവാദ സംഭവം.

പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ പുജ്യത്തിന് പുറത്തായതിനെ തുടര്‍ന്നായിരുന്നു ടെയ്‌ലര്‍ക്ക് അടിയേറ്റത്. മല്‍സരത്തിന് ശേഷം ഹോട്ടല്‍ മുറിയിലെ ബാറില്‍ ഇരിക്കുന്ന സമയത്താണ് റോയല്‍സിന്റെ ഉടമകളിലൊരാള്‍ അടുത്തേക്ക് വന്ന് മൂന്ന് നാല് തവണ മുഖത്തടിച്ചത്. കോടിക്കണക്കിന് രൂപ തരുന്നത് ഡക്കായി പുറത്താവാനാണോ എന്ന ചോദിച്ചുകൊണ്ടായിരുന്നു അടിയേറ്റത്. എന്നാല്‍ അത് തമാശ ആയിട്ടാണോ കാര്യമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ടെയ്‌ലര്‍ ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ ജീവിതം ഇങ്ങനെയാണെന്നും എല്ലാവര്‍ക്കും ഇത്തരത്തിലുള്ള കഥകള്‍ പറയാനുണ്ടാവുമെന്നും ടെയ്‌ലര്‍ ആത്മകഥയില്‍ വിവരിക്കുന്നു. ന്യൂസിലന്റ് ടീമില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടതായും ടെയ്‌ലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.




Tags:    

Similar News