കൊടുങ്കാറ്റായി ഹെറ്റ്മയറും ഹോപ്പും; ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസിന് ജയം

ഇന്ന് എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് സന്ദര്‍ശകര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

Update: 2019-12-15 18:21 GMT

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ന് എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് സന്ദര്‍ശകര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 287 റണ്‍സ് പിന്‍തുടര്‍ന്ന് വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 47.5 ഓവറില്‍ 291 റണ്‍സെടുത്താണ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കരീബിയന്‍സ് ജയം കണ്ടത്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (139), ഷായ് ഹോപ്പ് (102) എന്നിവരുടെ കിടിലന്‍ സെഞ്ചുറികളാണ് കരീബിയന്‍ പടയ്ക്ക് ജയം നല്‍കിയത്.

ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 287 റണ്‍സെടുക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ (70),ഋഷഭ് പന്ത് (71) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ല. മുന്‍നിരയില്‍ രോഹിത്ത് 36 റണ്‍സെടുത്തു. എന്നാല്‍ രാഹുലും കോഹ്‌ലിയും രണ്ടക്കം കാണാതെ പുറത്താവുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ കൊട്രാല്‍, കീമോ പോള്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




Tags:    

Similar News