ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ തിക്കലും തിരക്കിലും 127 മരണം

മരിച്ചവരില്‍ രണ്ട് പോലിസുകാരും ഉള്‍പ്പെടും.

Update: 2022-10-02 02:52 GMT


ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഉണ്ടായ തിക്കലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു.180 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ജാവാ പ്രവശ്യയിലാണ് അപകടം.ജവാനീസ് ക്ലബ്ബും അരീമാ ബെര്‍സെബയാ ക്ലബ്ബും തമ്മിലുള്ള മല്‍സരത്തിനിടെയാണ് സംഭവം.അപകടത്തെ തുടര്‍ന്ന് ബിആര്‍ഐ ലീഗ് ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചു. മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയ ഉടനെ കാണികള്‍ ഗ്രൗണ്ട് കൈയ്യേറുകയായിരുന്നു.തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മരിച്ചവരില്‍ രണ്ട് പോലിസുകാരും ഉള്‍പ്പെടും.


Tags:    

Similar News