ദുബയ് എമിഗ്രേഷൻ നിയമ കാര്യ വകുപ്പ് പൂർത്തിയാക്കിയത് 7092 ഇടപാടുകൾ

സ്മാർട്ട്‌ ലീഗൽ പ്ലാറ്റ്ഫോമിലൂടെയാണ് ഈ സേവന ഇടപാടുകൾ നൽകിയതെന്ന് ജിഡിആർഎഫ്എ ദുബയ് നിയമ ഉപദേഷ്‌ടാവ്‌ ബ്രിഗേഡിയർ അലി അജിഫ് അൽ സാബി പറഞ്ഞു.

Update: 2020-08-12 10:05 GMT

ദുബയ്: ഈ വർഷത്തെ ആദ്യ പകുതിയിൽ ദുബൈ ജനറൽ ഡയരക്ടറേറ്റ്‌ ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നിയമകാര്യ വകുപ്പ് 7092 ഇടപാടുകൾ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട്‌ ലീഗൽ പ്ലാറ്റ്ഫോമിലൂടെയാണ് ഈ സേവന ഇടപാടുകൾ നൽകിയതെന്ന് ജിഡിആർഎഫ്എ ദുബയ് നിയമ ഉപദേഷ്‌ടാവ്‌ ബ്രിഗേഡിയർ അലി അജിഫ് അൽ സാബി പറഞ്ഞു. വിവിധ സേവനങ്ങളിലെ നിയമോപദേശവും, തൊഴിലാളിയും, തൊഴിൽ ഉടമയുമുള്ള അനുരഞനവും, അനുരഞസേവനവും, ജൂഡീഷ്യൽ അധികാരികളിൽ നിന്നുള്ള അന്വേഷണവും അടങ്ങുന്ന നിരവധി ഇടപാടുകളാണ് വകുപ്പ് പൂർത്തിയാക്കി നൽകിയത്

ജിഡിആർഎഫ്എ യുടെ ലീഗൽ ആക്സിലറേറ്റേഴ്സ് പ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയതിനാൽ, എവിടെ നിന്നുള്ള ഉപഭോതക്കളുടെ നിയമപരമായ ആവിശ്യങ്ങൾക്ക് മേൽ ഉപദേശം നൽകാൻ ഡിപ്പാർട്ട്മെന്റിന് സാധിച്ചുവെന്ന് ബ്രിഗേഡിയർ വെളിപ്പെടുത്തി. ഈ സ്മാർട്ട്‌ പ്ലാറ്റ്ഫോമിലുടെ എത്ര വിദൂരതയിൽ നിന്നും വ്യക്തിഗത സാന്നിധ്യമില്ലാതെ നിയമ സംബന്ധമായ സേവനങ്ങൾ തേടാൻ ആളുകൾക്ക് എളുപ്പത്തിൽ സാധിക്കുന്നതാണ്. വകുപ്പിന്റെ സ്മാർട്ട്‌ -സേവന പ്ലാറ്റ്ഫോമിലൂടെ എവിടെ നിന്നും ഉപഭോതാകൾക്ക് നിയമ സഹായം തേടാവുന്നതാണെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് റാഷിദ്‌ അൽ മറി അറിയിച്ചു

ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഉപഭോതാക്കളെ സേവിക്കുന്നതിനും, അവരുടെ സംതൃപ്തിയും, സന്തോഷവും വർധിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ താല്പര്യം സേവനങ്ങളിൽ പ്രതിഫലിക്കുന്നു. നിയമകാര്യ വകുപ്പിലെ ജോലി ചെയ്യുന്നവർ ഏറെ മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ്. എല്ലാം അന്വേഷണങ്ങൾക്കും യഥാർത്ഥമായ മറുപടി നൽകാൻ കഴിയുന്നവരുമാണ്. ഈ ഘട്ടകമാണ് കൊവിഡ് കാലത്തെ വിദൂര ജോലി സംവിധാനത്തിൽ ഏറെ മികച്ച രീതിയിൽ ഇടപാടുകൾ പൂർത്തികരിക്കാൻ സാധിച്ചുവെന്ന് ബ്രിഗേഡിയർ അലി അജിഫ് അൽ സാബി പറഞ്ഞു. 

Similar News