നൈജീരിയയിലെ ഗ്രാമത്തില്‍ വെടിവയ്പ്; 16 പേര്‍ കൊല്ലപ്പെട്ടു

വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലിസ് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Update: 2019-03-12 01:41 GMT

ലാഗോസ്: നൈജീരിയയിലെ കഡുന സംസ്ഥാനത്ത് തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ബാര്‍ദെ ഗ്രാമത്തിലെത്തി തോക്കുധാരി ആളുകളെ നിഷ്ഠൂരമായി കൊന്നൊടുക്കുകയായിരുന്നുവെന്ന് ലോക്കല്‍ പോലിസ് അറിയിച്ചു. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലിസ് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തിനു പിന്നിലെ കൃത്യമായ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്ന് സംസ്ഥാന പോലിസ് വക്താവ് യാക്കൂബ് സാബോ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. കഡുന സംസ്ഥാനത്ത് ഇത്തരത്തില്‍ പലപ്പോഴായി ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് കജൂറ മേഖലയിലെ എട്ടു ഗ്രാമങ്ങളില്‍ അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 130 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 27ന് നാല് ഗ്രാമങ്ങളിലായി വീണ്ടുമുണ്ടായ വെടിവയ്പ്പില്‍ 29 പേരും കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. 

Tags:    

Similar News