ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രായേല്‍ ആക്രമണം; 90 പേര്‍ കൊല്ലപ്പെട്ടു

Update: 2023-12-18 05:04 GMT

ഗസ: വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഞായറാഴ്ച 90 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ജബലിയ പട്ടണത്തിലെ അല്‍-ബര്‍ഷ്, അല്‍വാന്‍ കുടുംബങ്ങളുടെ പാര്‍പ്പിട ബ്ലോക്കിലാണ് ആക്രമണം ഉണ്ടായത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങികിടക്കുന്നുണ്ട്.

ആദ്യം പ്രതികരിച്ചവരും നാട്ടുകാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ മുറിവേറ്റവരെ തിരഞ്ഞു, കൂടുതല്‍ മൃതദേഹങ്ങള്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുമെന്ന് വിശ്വസിക്കുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുള്‍പ്പെടെ പരിക്കേറ്റവരില്‍ പലരെയും അടുത്തുള്ള മെഡിക്കല്‍ സെന്ററുകളിലേക്ക് കൊണ്ടുപോയതായി അല്‍ ജസീറ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മരിച്ചവരില്‍ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ വക്താവ് ദാവൂദ് ഷെഹാബിന്റെ മകനും ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്‌സിനോട് റിപ്പോര്‍ട്ട് ചെയ്തു.




Tags:    

Similar News