അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്

2020 ല്‍ 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തുകയും ബ്രസീലിന്റെ 15 കൊല്ലം നീണ്ട കുത്തക അവസാനിക്കുകയായിരുന്നു.

Update: 2021-12-07 16:45 GMT

സാവോ പോളോ: അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ ബ്രസീലിനെ പിന്നിലാക്കി ഒന്നാമതെത്തി ഇന്ത്യ. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയുടെ നേട്ടം. 2020 ല്‍ കൊവിഡ് മഹാമാരി വ്യാപാരത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ് ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചൊവ്വാഴ്ച റോയിറ്റേഴ്‌സിന് നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രസീലിന്റെ പ്രധാന വ്യാപാരികളിലൊരു രാജ്യമാണ് അറബ് രാജ്യങ്ങള്‍. എന്നാല്‍, കൊവിഡ് മഹാമാരി അലട്ടിയതിനാല്‍ ആ വിപണികളില്‍ നിന്നുള്ള ദൂരം കൂട്ടുകയായിരുന്നു. അറബ് ലീഗിലെ 22 രാജ്യങ്ങളിലേക്കുള്ള ആകെ കാര്‍ഷിക ഉത്പന്ന കയറ്റുമതിയുടെ 8.15 ശതമാനവും ബ്രസീലില്‍ നിന്നാണുള്ളത്. എന്നാല്‍, 2020 ല്‍ 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തുകയും ബ്രസീലിന്റെ 15 കൊല്ലം നീണ്ട കുത്തക അവസാനിക്കുകയായിരുന്നു.

ഒരിക്കല്‍ 30 ദിവസം എടുത്തിരുന്ന സൗദി അറേബ്യയിലേക്കുള്ള ബ്രസീലിയന്‍ കപ്പല്‍ ചരക്ക് ഇപ്പോള്‍ 60 ദിവസം വരെ എടുത്തേക്കാമെന്ന് ചേംബര്‍ പറയുന്നു. അതേസമയം, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങള്‍ കാരണം ഇന്ത്യയില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, പഞ്ചസാര, ധാന്യങ്ങള്‍, മാംസം തുടങ്ങിയവയുമായുള്ള കപ്പലുകള്‍ എത്താന്‍ ഒരാഴ്ച മതിയാകും. അറബ് ലീഗിലേക്കുള്ള ബ്രസീലിന്റെ കാര്‍ഷിക കയറ്റുമതി കഴിഞ്ഞ വര്‍ം മൂല്യത്തില്‍ 1.4% ഉയര്‍ന്ന് 8.17 ബില്യണ്‍ ഡോളറിലെത്തി.