റഷ്യയില്‍ ബസ് അപകടം; അഞ്ച് മരണം, 21 പേര്‍ക്ക് പരിക്ക്

Update: 2022-01-02 09:12 GMT

മോസ്‌കോ: റഷ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മോസ്‌കോയ്ക്ക് തെക്ക് ഭാഗത്താണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 5:45ന് റിയാസാന്‍ മേഖലയിലാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ ഫെഡറല്‍ റോഡ് ട്രാഫിക് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു- ഏജന്‍സി ടെലിഗ്രാമില്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പലരുടെയും പരിക്കുകള്‍ ഗുരുതരമാണ്. റെയില്‍വേ പാലത്തിന്റെ തൂണില്‍ ബസ് ഇടിച്ചതാണ് അപകടകാരണമെന്നാണ് ഏജന്‍സി പറയുന്നത്. മോസ്‌കോയില്‍ നിന്ന് 270 കിലോമീറ്റര്‍ (170 മൈല്‍) തെക്ക് വോസ്ലെബോവോ ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടമുണ്ടായതെന്ന് ഏജന്‍സി അറിയിച്ചു. ബസ്സില്‍ ആകെ 49 യാത്രക്കാരാണുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News