പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ്
ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കോടതിയില്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കുന്ന പുതിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കോടതിയില്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കുന്ന പുതിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് ഗൂഢലക്ഷ്യത്തോടെയാണ്.
പലിശയിളവ് നല്‍കിയതിലൂടെ സര്‍ക്കാറിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഇബ്രാഹിംകുഞ്ഞിനെതിരെ നൽകിയ മൊഴി സാധൂകരിക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇബ്രാഹിംകുഞ്ഞിനെതിരെ സൂരജ് മൊഴി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതായും വിജിലന്‍സ് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.