അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
ശിവകുമാറിന്റെ ബിനാമികൾ എന്നാരോപിക്കപ്പെടുന്ന കൂട്ടുപ്രതികളായ ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ. എൻ എസ് ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ശിവകുമാറിന്റെ ബിനാമികൾ എന്നാരോപിക്കപ്പെടുന്ന കൂട്ടുപ്രതികളായ ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ. എൻ എസ് ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.
കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് സ്പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണു ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.