വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതിയായ ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പോലിസ്

ചെറിയ പരിക്കും ഇയാൾക്കുണ്ട്. പിടിയിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ഉണ്ണി പോലിസിനോട് പറഞ്ഞത്.

Update: 2020-09-04 10:00 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ ഐഎൻടിയുസി പ്രവർത്തകൻ ഉണ്ണി ഒളിവിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലിസ്. മദപുരത്തെ കാട്ടിൽ വെച്ച്‌ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു. ചെറിയ പരിക്കും ഇയാൾക്കുണ്ട്. പിടിയിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ഉണ്ണി പോലിസിനോട് പറഞ്ഞത്.

മാണിക്കൽ പഞ്ചായത്തിലെ ഐഎൻടിയുസി പ്രവർത്തകനാണ് ഉണ്ണി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളാണ് ഉണ്ണി. ഇയാളുടെ സുഹൃത്ത് പുല്ലമ്പാറ സ്വദേശി അന്‍സാറും കസ്റ്റഡിയിലുണ്ട്. അന്‍സാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ ഒൻപത് പ്രതികളാണ് ഇതിനകം പിടിയിലായത്. കേസില്‍ നേരത്തേ അറസ്റ്റിലായ സജീവ്, സനല്‍, പ്രീജ എന്നിവരെ തെളിവെടുപ്പ് നടത്താൻ പോലിസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

Tags:    

Similar News