വെഞ്ഞാറമൂട് ഇരട്ടക്കൊല: കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ സ്ഥലത്ത് എത്തിയിരുന്നതായി പോലിസ്

ആക്രമണത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പങ്ക് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

Update: 2020-09-05 08:45 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയതായി പോലിസ്. അപ്പു, ഗോകുൽ, റിയാസ് എന്നിവരാണ് എത്തിയത്. പ്രതികൾ ആക്രമിച്ചതോടെ മൂവരും രക്ഷപ്പെട്ടു. ഇവരിൽ അപ്പുവിന് പരിക്കേറ്റതായും പോലിസ് പറഞ്ഞു.

ആക്രമണത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പങ്ക് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ അപ്പൂസും ഷഹിനും ആയുധവുമായി ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പോലിസ് നടപടിയെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും സിപിഎം എംഎൽഎയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കൊലപാതകത്തിന്  ബന്ധമുണ്ടെന്നും കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Similar News