പത്ത് കോടിയുടെ ഹാഷിഷ് ഓയിൽ ട്രെയിനിൽ കടത്താൻ ശ്രമം; പാലക്കാട് രണ്ട് പേർ പിടിയിൽ
ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം.
പാലക്കാട്: കോടികളുടെ ഹാഷിഷ് ഓയിലുമായി പാലക്കാട് രണ്ട് പേർ പിടിയിൽ. ഇടുക്കി തങ്കമണി സ്വദേശിയും കണ്ണൂരിലെ സ്ഥിരതാമസക്കാരനുമായ അനീഷ് കുര്യന്‍, കണ്ണൂര്‍ കേളകം സ്വദേശി ആല്‍ബിന്‍ ഏലിയാസ് എന്നിവരാണ് പിടിയിലായത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് റെയിൽ സുരക്ഷാ സേന സംഘത്തെ അറസ്റ്റ് ചെയ്തത്.
അഞ്ച് കിലോ ഹാഷിഷ് ഓയിൽ ഇവരില്‍ നിന്ന് കണ്ടെത്തി. വിപണിയിൽ പത്ത് കോടി വില വരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്.
ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍പിഎഫ് പറഞ്ഞു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.