സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും ശിവശങ്കറും മൂന്നു തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്‌സ്മന്റ്

ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ 2017 ഏപ്രിലില്‍ സ്വപ്‌നയ്‌ക്കൊപ്പം യു എ ഇയില്‍ പോയിരുന്നുവെന്ന് വിവരം വ്യക്തമായി. ഇതു കൂടാതെ 2018 ഏപ്രിലില്‍ ശിവശങ്കര്‍ ഒമാനില്‍ പോയ സമയത്ത് സ്വപ്‌ന സുരേഷ് അവിടെയെത്തിയ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി.ഇതിനു ശേഷം ഇരുവരും ഒരുമിച്ച് ഇന്ത്യയിലേക്ക് മടങ്ങി.2018 ഒക്ടോബറില്‍ ഇരുവരും യുഎഇയിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി വീണ്ടും യുഎഇയിലേക്ക് പോയി.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന സുരേഷ് ബാങ്ക് ലോക്കര്‍ തുറന്നതെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു

Update: 2020-08-17 10:43 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മൂന്നു തവണ വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ്.നേരത്തെ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത സമയത്ത് ശിവശങ്കറുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയിരുന്നു.പ്രളയ ഫണ്ട് ശേഖരത്തിന്റെ ഭാഗമായി 2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ യുഎഇയില്‍ ഉണ്ടായിരുന്നു സമയത്ത് ഇരുവരും അവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചിരുന്നു.

ഇതിനു ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ 2017 ഏപ്രിലില്‍ സ്വപ്‌നയ്‌ക്കൊപ്പം യു എ ഇയില്‍ പോയിരുന്നുവെന്ന് വിവരം വ്യക്തമായി. ഇതു കൂടാതെ 2018 ഏപ്രിലില്‍ ശിവശങ്കര്‍ ഒമാനില്‍ പോയ സമയത്ത് സ്വപ്‌ന സുരേഷ് അവിടെയെത്തിയ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി.ഇതിനു ശേഷം ഇരുവരും ഒരുമിച്ച് ഇന്ത്യയിലേക്ക് മടങ്ങി.2018 ഒക്ടോബറില്‍ ഇരുവരും യുഎഇയിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി വീണ്ടും യുഎഇയിലേക്ക് പോയി.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന സുരേഷ് ബാങ്ക് ലോക്കര്‍ തുറന്നതെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയെയും സരിതിനെയും, സന്ദീപ് നായരെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ എന്‍ഫോഴ്‌സമെന്റ് ഹാജരാക്കി.തുടര്‍ന്ന് ഇവരെ കോടതി റിമാന്റു ചെയ്തു.

Tags:    

Similar News