വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് വര്‍ധന പിന്‍വലിക്കുക: എസ്ഡിപിഐ

കാലവര്‍ഷക്കെടുതിയിലും കടലേറ്റ ഭീഷണിയിലും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കടലോര മക്കളുടെ ജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ തീരദേശ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. ചില വള്ളങ്ങള്‍ക്ക് പത്തിരട്ടി വരെയാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Update: 2019-07-26 07:08 GMT

ആലപ്പുഴ: മല്‍സ്യബന്ധന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ലൈസന്‍സ് ഫീസ് വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. കാലവര്‍ഷക്കെടുതിയിലും കടലേറ്റ ഭീഷണിയിലും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കടലോര മക്കളുടെ ജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ തീരദേശ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. ചില വള്ളങ്ങള്‍ക്ക് പത്തിരട്ടി വരെയാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.

25 മീറ്ററിനു മുകളില്‍ വലിപ്പമുള്ള ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ക്ക് ഇതുവരെ 15,000 രൂപ അടച്ചിരുന്ന സ്ഥാനത്ത് പുതുക്കിയ നിരക്ക് പ്രകാരം 76,250 രൂപ അടക്കേണ്ടി വരും. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രളയകാലത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കടലോര മക്കള്‍ ആത്മഹത്യയില്‍ അഭയം തേടുന്ന സാഹചര്യം ഉണ്ടാവാന്‍ എസ്ഡിപിഐ അനുവദിക്കില്ല. വള്ളങ്ങളുടെ അമിത ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കാത്തപക്ഷം മല്‍സ്യത്തൊഴിലാളികളെ അണിനിരത്തി തീരദേശങ്ങളെ സ്തംഭിപ്പിക്കുന്ന തരത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷാന്‍ വ്യക്തമാക്കി.

Tags: