സർക്കാരിൻ്റെ വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സർക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്.

Update: 2020-05-20 06:30 GMT

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യത്തിൽ സർക്കാരിന് വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടി വരുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാർഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. പരീക്ഷകൾ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് അന്നും ഞങ്ങൾ പറഞ്ഞു. എന്നാൽ അന്നും തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോൾ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും ചെന്നിത്തല ചുണ്ടിക്കാട്ടി.

Tags:    

Similar News