മാവോവാദി നേതാവ് എം ഉസ്മാൻ എടിഎസ് കസ്റ്റഡിയിൽ
2016ൽ പാണ്ടിക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസ് 2020ൽ കേരള എടിഎസ് ഏറ്റെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണാർത്ഥമാണ് എടിഎസ് ഉസ്മാനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മഞ്ചേരി: പന്തീരാങ്കാവ് യുഎപി.എ കേസിലെ മൂന്നാം പ്രതി എം ഉസ്മാനെ എടിഎസിന്റെ കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് ഉസ്മാനെ ജില്ല ജഡ്ജി എസ് മുരളികൃഷ്ണ കസ്റ്റഡിയിൽ വിട്ടത്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം 24ന് കോടതിയിൽ ഹാജരാക്കും.
പട്ടിക്കാട് നിന്നാണ് ഉസ്മാനെ തിങ്കളാഴ്ച്ച രാവിലെ ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മലപ്പുറം ജില്ലയിലെ എടിഎസ് ക്യാംപ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഉസ്മാനെ കോടതിയിൽ ഹാജരാക്കിയത്.
2016ൽ പാണ്ടിക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസ് 2020ൽ കേരള എടിഎസ് ഏറ്റെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണാർത്ഥമാണ് എടിഎസ് ഉസ്മാനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.