പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്‌നര്‍ ബി വി നാഗേഷ്(59) നെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.കേസിലെ 13ാം പ്രതിയാണ് നാഗേഷ്.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ നാഗേഷിനെ ഒരു ദിവസത്തേക്ക് കോടതി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു

Update: 2020-11-19 12:42 GMT

കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍ണ അഴിമതിയുമായി ബന്ധപ്പെട്ട് പാലത്തിന്റെ രൂപകല്‍പന നടത്തിയ കണ്‍സള്‍ട്ടന്‍സി ഉടമയെ വിജിലന്‍സ് അറസ്റ്റു ചെയ്തു.ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്‌നര്‍ ബി വി നാഗേഷ്(59) നെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.കേസിലെ 13ാം പ്രതിയാണ് നാഗേഷ്.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ നാഗേഷിനെ ഒരു ദിവസത്തേക്ക് കോടതി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.നാളെ അഞ്ചു മണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.നാഗേഷിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.പാലാരവട്ടം മേല്‍പാലത്തിന്റെ തകര്‍ച്ചയ്ക്ക് രൂപകല്‍പനയിലെ പിഴവും കാരണമായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

അന്വേഷണവുമായി നാഗേഷ് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.കരാര്‍ കമ്പനി ഉടമ സുമിത് ഗോയലുമായി ചേര്‍ന്ന് ലാഭമുണ്ടാന്‍ നാഗേഷ് ശ്രമിച്ചു.ഇതിനനുസൃതമായ പ്ലാന്‍ നാഗേഷ് വരച്ചു നല്‍കിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.കേസില്‍ ഇതുവരെ 13 പേരെയാണ് വിജിലന്‍സ് പ്രതിചേര്‍ത്തിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാര്‍ എടുത്ത സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍, ബെന്നിപോള്‍ എന്നിവരെ 2019 ആഗസ്ത് 30 നും കേസിലെ അഞ്ചാം പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്നലെയും 13 ാം പ്രതിയായ നാഗേഷിനെ ഇന്നുമാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. ടി ഒ സൂരജ്, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍, ബെന്നിപോള്‍ എന്നിവര്‍ 67 ദിവസത്തെ ജെയില്‍ വാസത്തിനു ശേഷം 2019 നവംബറില്‍ ജാമ്യം ലഭഭിച്ചു പുറത്തിറങ്ങിയിരുന്നു.ഇന്നലെ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ചികില്‍സയിലായതിനാല്‍ ആശുപത്രിയില്‍ റിമാന്റില്‍ തുടരും.

Tags:    

Similar News