ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണം: വയോധികന്‍ മരിച്ചു

Update: 2019-03-12 05:46 GMT

മാനന്തവാടി: മാനന്തവാടി കല്‍പറ്റ പ്രധാന പാതക്കടുത്ത് ജനവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. രാവിലെ നടന്ന ആനയുടെ ആക്രമണത്തില്‍ പനമരത്തിനടുത്ത കാപ്പും ചാലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പനമരം ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(65) നാണ് മരിച്ചത്. ആനയെ തുരത്തുന്നതിനിടെ ആറ് വനപാലകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവന്‍. ഇന്ന് രാവിലെ പാല്‍ അളന്ന് തിരിച്ചു വീട്ടിലേക്ക് പോവും വഴി കാപ്പും ചാലില്‍ ആനയുടെ മുന്‍മ്പില്‍ പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന രാഘവനെ നാട്ടുകാര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴരയോടെ മരിക്കുകയായിരുന്നു. ആനയെ മയക്ക് വെടി വയ്ക്കാനുള്ള ശ്രമത്തിലാണ് വനപാലകര്‍.

Tags:    

Similar News