ചാരായവാറ്റ്; ഏഴംകുളം തേപ്പുപാറയില്‍ രണ്ടുപേർ പിടിയിൽ

ആറു ലിറ്റര്‍ ചാരായവും 5 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

Update: 2020-04-12 13:15 GMT

അടൂർ: ചാരായം വാറ്റിയതിന് ഏഴംകുളം തേപ്പുപാറയില്‍ നിന്നും രണ്ടു പേരെ അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ആറു ലിറ്റര്‍ ചാരായവും 5 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഏഴംകുളം തേപ്പുപാറ പത്മവിലാസം വീട്ടില്‍ ഗിരീഷ് കുറുപ്പ്, തേപ്പ്പാറ എഴുമണ്ണില്‍ റോയി വര്‍ഗീസ് എന്നിവരെയാണ് അടൂര്‍ എസ്ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. എഎസ്ഐ ബിജു, എസ്.സി.പി.ഒ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഗിരീഷിന്റെ അടുക്കളയില്‍ സൂക്ഷിച്ചനിലയിലായിരുന്നു ചാരായവും കോടയും വാറ്റുപകരണങ്ങളും.

ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പുറമേ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ നിര്‍ദ്ദിഷ്ട വകുപ്പുകളും കൂട്ടിച്ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. വ്യാജചാരായ നിര്‍മ്മാണവും അനധികൃത വിദേശമദ്യ വില്പനയും എന്തുവിലകൊടുത്തും തടയുമെന്നും പരിശോധനകളും റെയ്ഡും ശക്തമായി തുടരുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. 

Tags:    

Similar News