ലൈഫ് മിഷന്‍: യു വി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചിയിലെ സിബി ഐ ഓഫിസില്‍ ഇന്നലെ വിളിച്ചു വരുത്തിയ യു വി ജോസിനെ രാവിലെ മുതല്‍ വൈകിട്ടുവരെ സിബി ഐ ചോദ്യം ചെയ്തിരുന്നു.പദ്ധതിയുയമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബി ഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബി ഐ ആവശ്യപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ മാത്രമാണ് അദ്ദേഹം ഹാജരാക്കിയതെന്നാണ് വിവരം

Update: 2020-10-06 06:11 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായി വിദേശ സംഭവാന സ്വീകരിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പദ്ധതിയുടെ സിഇഒ യു വി ജോസിനെ വീണ്ടും സിബി ഐ ചോദ്യം ചെയ്‌തേക്കും.കൊച്ചിയിലെ സിബി ഐ ഓഫിസില്‍ ഇന്നലെ വിളിച്ചു വരുത്തിയ യു വി ജോസിനെ രാവിലെ മുതല്‍ വൈകിട്ടുവരെ സിബി ഐ ചോദ്യം ചെയ്തിരുന്നു.പദ്ധതിയുയമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബി ഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ആവശ്യപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ മാത്രമാണ് അദ്ദേഹം ഹാജരാക്കിയതെന്നാണ് വിവരം.ഒറിജിനല്‍ ഫയലുകള്‍ വിജിലന്‍സിന്റെ പക്കലാണെന്നാണ് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമെന്നാണ് വിവരം.

എന്നാല്‍ ഒറിജിനല്‍ ഫയലുകള്‍ തന്നെ ഹാജരാക്കണമെന്ന് സിബി ഐ ആവശ്യപ്പെട്ടതായും അറിയുന്നു.ഇന്നലെ രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു വരെ നീണ്ടു നിന്നിരുന്നു. തുടര്‍ന്ന് യു വി ജോസിനെ സിബി ഐ പറഞ്ഞയച്ചിരുന്നു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മറ്റു രണ്ട് ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബി ഐ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനിടയില്‍ സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി അടുത്ത ദിവസം വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി സിബി ഐ അന്വേഷണം തുടരട്ടെയെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു.

Tags:    

Similar News