എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശം തള്ളി കോടിയേരി

എല്ലാവരും നിയമത്തിന് വിധേയരാണെന്നും പോലിസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനം.

Update: 2020-06-06 07:15 GMT

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പാര്‍ട്ടി പോലിസും കോടതിയുമാണെന്ന ജോസഫൈന്‍റെ പരാമര്‍ശത്തിനെതിരേയാണ് കോടിയേരി രംഗത്തുവന്നത്.

എല്ലാവരും നിയമത്തിന് വിധേയരാണെന്നും പോലിസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലെ പരാതിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. നിയമ സംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Tags: