കെ എൻ അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ

1988 മുതൽ 2004 വരെ കേരള ടീമംഗമായിരുന്ന അനന്തപത്മനാഭൻ ലെഗ് സ്പിന്നർ ബൗളറും ബാറ്റ്സ്മാനുമായിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താനായില്ല.

Update: 2020-08-10 10:00 GMT

തിരുവനന്തപുരം: ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റനായിരുന്ന തിരുവനന്തപുരം സ്വദേശി അനന്തപത്മനാഭനും. കേരള ക്രിക്കറ്റ് അസോസിയേഷൻ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. സി ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റു അമ്പയർമാർ. നിതിൻ മേനോൻ ഐസിസിയുടെ എലൈറ്റ് പാനലിലും ഇടം നേടി.

1988 മുതൽ 2004 വരെ കേരള ടീമംഗമായിരുന്ന അനന്തപത്മനാഭൻ ലെഗ് സ്പിന്നർ ബൗളറും ബാറ്റ്സ്മാനുമായിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താനായില്ല. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ ടീമിൽ സ്ഥിരം സാന്നിധ്യമായതിനാൽ കേരള താരത്തിന് ഇന്ത്യൻ ജഴ്സി അണിയാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും നേടിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന്ന 87 വിക്കറ്റും 493 റൺസും സ്വന്തമാക്കി. കരിയറിൽ ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളുമുണ്ട്.

ഐപിഎല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്ന അനന്തപത്മനാഭൻ അമ്പതാം വയസ്സിലാണ് ഈ നേട്ടത്തിലെത്തുന്നത്. 2009 മുതൽ 2018 വരെ 61 ട്വന്റി-20 മത്സരങ്ങളിൽ അമ്പയറായി. ഒപ്പം 27 ലിസ്റ്റ് എ മത്സരങ്ങളും 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.

Tags:    

Similar News