സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചു
കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചു. ഇന്ന് മുതൽ വിൽപന ശാലകൾ തുറക്കില്ല. ബാറുകൾ നേരത്തെ പൂട്ടിയിരുന്നു.
രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തും ഏപ്രിൽ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം
ഇന്ന് ഔട്ട്ലെറ്റുകൾ തുറക്കേണ്ടെന്ന നിർദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പർജൻ കുമാറിനു നൽകി. ഇക്കാര്യം എംഡി മാനേജർമാരെ അറിയിച്ചു. കേന്ദ്ര സർക്കാർ രാജ്യമൊട്ടാകെ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാർഗനിർദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ചയും ബിവറേജസ് ഔട്ട്ലെറ്റുകളൊന്നും തുറന്നിരുന്നില്ല.