കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും വില കൂടും
പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും വില കൂടും. 2 ലക്ഷം വരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്നകാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതനമാനവും നികുതി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സർക്കാരിന്റെ നയമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കും.
പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും. പൊല്യൂഷൻ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസൻസ് ഫീ 25000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.