സംസ്ഥാനത്ത് അക്രമം തുടരുന്നു; കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരേ ബോംബേറ്, കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ കല്ലേറ്

Update: 2021-04-07 04:57 GMT

കണ്ണൂര്‍: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് സഹദേവന്റെ വീടിനു നേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. കണ്ണൂര്‍ കടവത്തൂരില്‍  സിപിഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.

സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. ഹരിപ്പാടും കായംകുളത്തും സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം തുടരുകയാണ്. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ കല്ലേറും പടക്കമേറുമുണ്ടായി. കൊല്ലം കടയ്ക്കലാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു. എറിയാന്‍ വന്നവരുടെ കൈയിലിരുന്നും പടക്കംപൊട്ടി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Tags:    

Similar News