തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു

കൊല്ലം പട്ടത്താനം വടക്കേവിള ഓം പ്രകാശ് ഭവനില്‍ ഡോ. ഓം പ്രകാശ്- യമുനാ റാണി ദമ്പതികളുടെ മകന്‍ ഡോ ബാലകൃഷ്ണന്‍ (30) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്നു.

Update: 2020-11-09 13:06 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പട്ടത്താനം വടക്കേവിള ഓം പ്രകാശ് ഭവനില്‍ ഡോ. ഓം പ്രകാശ്- യമുനാ റാണി ദമ്പതികളുടെ മകന്‍ ഡോ ബാലകൃഷ്ണന്‍ (30) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറ്റിങ്ങലിനു സമീപം കോരാണിയില്‍ ബാലകൃഷ്ണന്‍ യാത്രചെയ്തിരുന്ന ബൈക്കും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ഡോ.ബാലകൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവദിവസംതന്നെ മരിച്ചു. മംഗലപുരം പോലിസ് കേസെടുത്തു. സഹോദരി: ദേവിക. ഡോ.ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാറ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ അജയകുമാര്‍ എന്നിവര്‍ പുപ്പചക്രം സമര്‍പ്പിച്ചു. മൂന്നുമണിയോടെ മൃതദേഹം സ്വദേശത്തേയ്ക്കു കൊണ്ടുപോയി.

Tags:    

Similar News