സെക്രട്ടേറിയറ്റിന് മുന്നിലെ സമരം യാക്കോബായ സഭ അവസാനിപ്പിച്ചു

മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സഭ അറിയിച്ചു.

Update: 2019-12-07 09:23 GMT

തിരുവനന്തപുരം: മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം യാക്കോബായ സഭ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സഭ അറിയിച്ചു. കട്ടച്ചിറ പള്ളിയിൽ ഒരു മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗവുമായുള്ള തർക്കവും തുടർന്നുള്ള പ്രശ്നങ്ങളെയും തുടർന്നാണ് യാക്കോബായ വിഭാഗം സമരം തുടങ്ങിയത്.

Tags:    

Similar News