കള്ളക്കേസില്‍ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി

Update: 2025-07-14 07:31 GMT

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി. വക്കം നെടിയവിള വീട്ടില്‍ വത്സല (71), മകനും പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറുമായ അരുണ്‍ (42) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനു പിന്നിലെ ചായ്പിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കും മുന്‍പേ അരുണ്‍ സുഹൃത്തുകള്‍ക്ക് വാട്‌സാപ്പിലൂടെ ജീവനൊടുക്കാനുള്ള കാരണങ്ങള്‍ അറിയിച്ചു കൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്.

കള്ളക്കേസില്‍ കുടുക്കിയതാണ് മരിക്കാനുള്ള കാരണമെന്നാണ് സന്ദേശത്തിലുള്ളത്. നാട്ടുകാരായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവര്‍ തന്നെ വ്യാജ ജാതിക്കേസിലും മോഷണക്കേസിലും പെടുത്തിയെന്നും ജീവിക്കാന്‍ കഴിയുന്നില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പറിന്റെ ലെറ്റര്‍ ഹെഡിലാണ് കുറിപ്പ്.