ഓഖി പുനരധിവാസ പാക്കേജ്: സർക്കാർ ചെലവഴിച്ച ഫണ്ടിൽ സോഷ്യൽ ഓഡിറ്റിങിന് തയ്യാറാണെന്ന് ധനമന്ത്രി

ഫണ്ട് ചെലവഴിച്ചതിനെ ചൊല്ലി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഓഡിറ്റിങ് തീരുമാനിച്ചത്. മസ്ദൂർ കിസാൻ ശക്തി സങ്കേതൻ സ്ഥാപക കൂടിയായ അരുണാ റോയിക്കാണ് ചുമതല നൽകിയിട്ടുള്ളത്. ഈ വർഷം തന്നെ ഓഡിറ്റിങ് പൂർത്തിയാക്കും.

Update: 2020-02-07 09:30 GMT

തിരുവനന്തപുരം: ഓഖി പുനരധിവാസ പാക്കേജിനായി സംസ്ഥാന സർക്കാർ ചെലവഴിച്ച ഫണ്ടിൽ സോഷ്യൽ ഓഡിറ്റിങിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഫണ്ട് ചെലവഴിച്ചതിനെ ചൊല്ലി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഓഡിറ്റിങ് തീരുമാനിച്ചത്. മസ്ദൂർ കിസാൻ ശക്തി സങ്കേതൻ സ്ഥാപക കൂടിയായ അരുണാ റോയിക്കാണ് ചുമതല നൽകിയിട്ടുള്ളത്. ഈ വർഷം തന്നെ ഓഡിറ്റിങ് പൂർത്തിയാക്കും. പരാതികൾ അരുണാ റോയിയെ അറിയിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

തീരദേശ മേഖലക്കും മത്സ്യതൊഴിലാളി ക്ഷേമത്തിനും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സ്യതൊഴിലാളികൾക്ക് 40000 വീടുകൾ നിർമ്മിച്ച് നൽകും.തീരദേശ പാക്കേജിന് 1000 കോടി വകയിരുത്തി. ചെട്ടി പരപ്പനങ്ങാടി ഹാർബർ നിർമ്മാണം ഈ വർഷം ആരംഭിക്കും. റീ ബിൽഡ് കേരളയിലുടെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകും. മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാർക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പദ്ധതി പ്രഖ്യാപനമുണ്ട്.

Tags:    

Similar News