എസ്എഫ്ഐയുടെ യൂനിയന്‍ പ്രവര്‍ത്തനം; യൂനിവേഴ്‌സിറ്റി കോളജ് വിട്ടത് 187 വിദ്യാര്‍ഥികള്‍
യൂനിയനുകളുടെ പ്രവര്‍ത്തനം അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം.
തിരുവനന്തപുരം: എസ്എഫ്ഐയുടെ യൂനിയന്‍ പ്രവര്‍ത്തനം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. എസ്എഫ്ഐ കൈയ്യടക്കി വച്ചിരിക്കുന്ന യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 187 വിദ്യാര്‍ഥികള്‍ വിടുതല്‍ വാങ്ങിപ്പോയെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. പല കാരണങ്ങള്‍ ടിസി വാങ്ങാന്‍ കാരണമായിട്ടുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം, എസ്എഫ്ഐയുടെ യൂനിയൻ പ്രവര്‍ത്തനം അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. എസ്എഫ്ഐയുടെ ഭീഷണിയെ തുടർന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറുടെ റിപ്പോർട്ട്. കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം. വിദ്യാര്‍ഥികളുടെ ശാരീരിക വൈഷമ്യങ്ങള്‍ പോലും വകവയ്ക്കാതെ യൂനിയന്‍ പരിപാടികളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഇറക്കുന്നത് നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനാധിപത്യവല്‍ക്കരണത്തിന് വിദ്യാര്‍ഥികളെ വിധേയമാക്കുന്ന തരത്തില്‍ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തിന്റെ പശ്ചാത്തലത്തില്‍ യൂനിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂനിയന്‍ ഓഫീസ് മുറി പൂട്ടി താക്കോല്‍ പ്രിന്‍സിപ്പല്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.