ചില അസാധാരണ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഖബടക്കം നേരത്തെ നടത്തിയത്: അബ്ബാസലി തങ്ങള്‍

പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

Update: 2022-03-07 03:44 GMT

മലപ്പുറം: ചില അസാധാരണ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ ഖബറടക്കേണ്ടിവന്നതെന്ന് സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍. പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ തറവാട്ട് വീട്ടിലെത്തി മടങ്ങും. സാഹചര്യം എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ക്ക് ഖബറടക്കിയ സ്ഥലത്ത് പോയി പ്രാര്‍ഥിക്കാമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അര്‍ബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കേയാണ് ഞായറാഴ്ച രാവിലെ ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത്. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്.

Tags:    

Similar News