മദ്യലഹരിയിലെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു

മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന അബൂബക്കര്‍ സിദ്ദീഖിനെ പിതാവ് മുഹമ്മദ് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

Update: 2020-05-31 04:07 GMT

മലപ്പുറം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജിയാണ് മരിച്ചത്. മകന്‍ അബൂബക്കര്‍ സിദ്ദീഖിനെ പോലിസ് അറസ്റ്റുചെയ്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന അബൂബക്കര്‍ സിദ്ദീഖിനെ പിതാവ് മുഹമ്മദ് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനാടെ മകന്‍ പിതാവിനെ മര്‍ദിക്കുകയും തുടര്‍ന്ന് തള്ളിയിടുകയുമായിരുന്നു.

മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അക്രമാസക്തനായ അബൂബക്കര്‍ സിദ്ദീഖിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിടുകയും തുടര്‍ന്ന് തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. ആയിഷയാണ് മുഹമ്മദിന്റ ഭാര്യ. മറ്റുമക്കള്‍: മറിയാമു, ഫാത്തിമ, മുജീബ്.

Tags:    

Similar News