ചികിൽസ വൈകി: ടെക്നോപാർക്കിലെ ജീവനക്കാരന് ദാരുണാന്ത്യം
ബോധരഹിതനായി കിടക്കുന്ന സുരേഷ് കുമാറിനെ ആരും തന്നെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. പിന്നീട് ബന്ധുക്കളെത്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴക്കൂട്ടം: ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരൻ പുത്തൻവീട്ടിൽ സുരേഷ് കുമാറാണ്(50) ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ സുരേഷ് കുമാർ സ്റ്റേഷൻ കടവ് നെഹ്റു ജങ്ഷന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ ബോധരഹിതനായി കിടക്കുന്ന സുരേഷ് കുമാറിനെ ആരും തന്നെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. പിന്നീട് ബന്ധുക്കളെത്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
അരമണിക്കൂറോളം റോഡിൽ കിടന്ന ശേഷമാണ് സുരേഷ് കുമാറിനെ ആശുപത്രിയിൽ എത്തിക്കാനായത്. അൽപ്പം മുമ്പ് എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. മൃതദേഹം പള്ളിത്തുറ മേരി മഗ്ദലൻ ദേവാലയത്തിൽ സംസ്കരിച്ചു. ഭാര്യ: ഗേളി മകൻ: സഞ്ജയ്