കൊവിഡ് പ്രതിരോധം: വിരമിച്ച ജീവനക്കാര്‍ക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം

വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി രണ്ടുമാസ കാലയളവിലേക്കോ ആണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

Update: 2020-04-30 13:53 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 2020 ഏപ്രില്‍ 30ന് വിരമിച്ച കൊവിഡ്-19 ചികില്‍സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യവകുപ്പിലെയും ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെയും ജീവനക്കാരുടെ സേവനം തുടര്‍ന്നും ലഭ്യമാക്കാന്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി രണ്ടുമാസ കാലയളവിലേക്കോ ആണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ്-19നെ ഫലപ്രദമായി പ്രിരോധിക്കാന്‍ സംസ്ഥാനത്തും ആരോഗ്യമേഖലയിലും വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

വീടുകളില്‍ നിരിക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും ആശുപത്രികളില്‍ ചികില്‍സയിലുള്ള രോഗികള്‍ക്കും തടസം കൂടാതെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. മാര്‍ച്ച് 31ന് വിരമിച്ച ജീവനക്കാര്‍ക്ക് ജൂണ്‍ 30 വരെ അഡ്ഹോക്ക് വ്യവസ്ഥയില്‍ ജോലിചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്നുള്ള പ്രതിരോധ-ചികില്‍സാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്ന അവസ്ഥയാണുള്ളത്. അതിനാലാണ് ഏപ്രില്‍ 30ന് വിരമിച്ച കൊവിഡ്-19 ചികില്‍സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വീണ്ടും അനുമതി നല്‍കുന്നത്. 

Tags:    

Similar News