പ്രവാസി മലയാളികളെ മടക്കികൊണ്ട് വരണം; പിഡിപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പ്രവാസികളുടെ അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകാതെയും തൊഴിലിടങ്ങളില്‍ മതിയായ താമസ സൗകര്യമില്ലാതെയും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2020-04-09 17:22 GMT

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ കൊവിഡ് 19 വ്യപകമാകുന്ന പശ്ചാത്തലത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താനും അവരുടെ മടങ്ങി വരവിന് അടിയന്തിരമായി സൗകര്യമൊരുക്കുന്നതിനും ഇടപെടണമെന്നാവിശ്യപ്പെട്ട് പിഡിപി സംസ്ഥാന കമ്മിറ്റി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. പ്രവാസികളായ ഇന്ത്യക്കാരുടെ നിലവിലുള്ള അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകാതെയും തൊഴിലിടങ്ങളില്‍ മതിയായ താമസ സൗകര്യമില്ലാതെയും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി പേര്‍ ഒരേ മുറിയില്‍ ഒരുമിച്ച് കഴിഞ്ഞ് കൂടേണ്ടി വരുന്നത് രോഗവ്യപനത്തിന് കാരണമാക്കും.

വിമാനത്താവളങ്ങളില്‍ വിദഗ്ദ പരിശോധന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും രോഗലക്ഷണങ്ങളുള്ളവരെ വിദഗ്ദ പരിചരണത്തിനായി ആശുപത്രികളിലേക്കും,രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ വിമാനത്താവളങ്ങളില്‍ നിന്ന് നിരീക്ഷണ സംവിധാനങ്ങളിലേക്കും മാറ്റാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയല്‍ പ്രവാസികളുടെ മടങ്ങി വരവിന്റെ പേരില്‍ രോഗവ്യാപനം ഉണ്ടാകുമെന്ന ഭയം ഒഴിവാക്കാന്‍ കഴിയും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താനുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ ഏപ്രില്‍ 11 ന് പ്രധാനമന്ത്രിയുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ആവിശ്യപ്പെടണമെന്നും പ്രയാസപ്പെടുന്ന മലയാളി കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കാന്‍ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പിഡിപി സംസ്ഥന കമ്മിറ്റി അഭ്യര്‍ഥിച്ചു. 

Tags:    

Similar News