കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1,050 പേര്‍

ആകെ 2039 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,906 എണ്ണത്തി

Update: 2020-05-05 12:30 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 38 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതുവരെ 22,503 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇപ്പോള്‍ 1,050 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേര്‍ ഉള്‍പ്പെടെ 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് 24 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആകെ 2039 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,906 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,876 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 133 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ആരും ചികില്‍സയിലില്ല. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്ന് കൗണ്‍സലിങ് നല്‍കി. 134 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2219 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 8,521 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിവിധ സ്ഥാപനമേധാവികളുമായി നടത്തിയ സൂം കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണിനുശേഷം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമായി തയ്യാറാക്കിയ എസ്എംഎസ് കൊവിഡ് 19 പോസ്റ്ററുകള്‍ വിവിധ സ്ഥാപനങ്ങളിലെത്തിച്ചു. 

Tags: