നാളികേര കർഷകരെ അടിയന്തരമായി സഹായിക്കണം: പിസി തോമസ്
കേരള സർക്കാർ കുറഞ്ഞ വിലയായി 32 രൂപ എന്നു നിശ്ചയിച്ച്, ചുരുക്കം ചിലയിടങ്ങളിൽ ആ വിലയ്ക്ക് സംഭരിക്കുവാൻ ശ്രമിക്കുന്നതായി അറിയുന്നു.
കോഴിക്കോട്: നാളികേരത്തി൯റെ നാടായ കേരളം, അഭിമാനകരമായ നേട്ടങ്ങളാണ് കർഷകരുടെ നിരന്തര ശ്രമം മൂലം ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ നാളികേരത്തിന് ഇന്ന് ന്യായവിലയില്ല, എന്നു മാത്രമല്ല തികച്ചും വില ഇടിഞ്ഞ് കർഷകന് ഒരു വിധത്തിലും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യത്തിയിരിക്കുകയാണ്. കിലോയ്ക്ക് 45 രൂപയിൽ കൂടുതലുണ്ടായിരുന്നത് 30 രൂപയിലെത്തിയിരിക്കുന്നു. നാളികേരത്തിന് കുറഞ്ഞത് 45 രൂപ എങ്കിലും കുറഞ്ഞ വില നിശ്ചയിച്ചു, ആ വിലയ്ക്കു സംഭരിക്കുവാൻ കേരളാ സർക്കാർ തയ്യാറാകണമെന്ന് പി സി തോമസ് ആവശ്യപ്പെട്ടു.
കേരള സർക്കാർ കുറഞ്ഞ വിലയായി 32 രൂപ എന്നു നിശ്ചയിച്ച്, ചുരുക്കം ചിലയിടങ്ങളിൽ ആ വിലയ്ക്ക് സംഭരിക്കുവാൻ ശ്രമിക്കുന്നതായി അറിയുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. കർഷകരോട് കാട്ടുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്ന് തോമസ് പറഞ്ഞു.
അഖില കേരള അടിസ്ഥാനത്തിൽ തന്നെ കുറഞ്ഞ വില (മിനിമം സപ്പോ൪ട്ട് പ്രൈസ്) 45 രൂപയായി എങ്കിലും നിശ്ചയിച്ച്, ആ വിലയ്ക്ക് കേരളത്തിലെമ്പാടും സംഭരണം നടത്തണം. കേരള മുഖ്യമന്ത്രിക്ക് നൽകിയ ഇമെയിൽ സന്ദേശത്തിൽ പി സി തോമസ് ആവശ്യപ്പെട്ടു.